അരിയില്‍

Thursday, September 25, 2008

മയക്കുമരുന്നുവ്യാപാരം


ഡ്രഗ്‌ ലൈസന്‍സിന്റെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്നുവ്യാപാരം

കണ്ണൂരി: ഡ്രഗ്‌ ലൈസന്‍സിന്റെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്നുവ്യാപാരം നടത്തിയ കടയുടമയെ ടൗണ്‍ സി ഐ പി പി സദാനന്ദനും സംഘവും വലയിലാക്കി. കണ്ണൂരിലെ ജീനിയസ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ഉടമ ശശിധരനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളുടെ വീട്ടില്‍ നിന്ന്‌ നിയമവിരുദ്ധമായി സ്റ്റോക്കുചെയ്‌ത 761 ആംപ്യൂള്‍ `പെന്റാ സൊസൈന്‍' എന്ന മരുന്നും പിടികൂടിയിട്ടുണ്ട്‌. നാര്‍കോട്ടിക്‌ ഡ്രഗ്‌സ്‌ ആന്റ്‌ സൈക്കോട്രോപിക്‌ സബ്‌സ്റ്റന്‍സ്‌ ആക്‌ട്‌ പ്രകാരം മയക്കുമരുന്നായി ലിസ്റ്റുചെയ്‌തതാണ്‌ ഇത്‌. ക്രോണിക്‌ കാന്‍സര്‍ രോഗികള്‍ക്കും മറ്റും വേദനസംഹാരിയായി നല്‍കുന്ന ഈ മരുന്ന്‌ `ട്രിപ്പിള്‍ പ്രിസ്‌ക്രിപ്‌ഷന്‍' കൊണ്ടുമാത്രമേ വാങ്ങാന്‍ കഴിയൂവെന്ന്‌ സി ഐ വ്യക്തമാക്കി.ഇന്നലെ രാവിലെ തളിപ്പറമ്പില്‍ വെച്ച്‌ ഇരിട്ടി സ്വദേശിയായ സുമേഷ്‌ (32) എന്ന യുവാവിനെ തളിപ്പറമ്പ്‌ എസ്‌ ഐ അബ്‌ദുറഹീമും സംഘവും അറസ്റ്റുചെയ്‌തിരുന്നു. ഇയാളില്‍ നിന്ന്‌ 680 ആംപ്യൂള്‍ സോസിന്‍ എന്ന മയക്കുമരുന്ന്‌ പിടികൂടിയിരുന്നു. സാധാരണ ആശുപത്രി, ഡോക്‌ടര്‍മാര്‍, ഫാര്‍മസി എന്നിവര്‍ക്കുമാത്രമേ മരുന്നുവില്‍ക്കാറുള്ളൂ. എന്നാല്‍ മുമ്പ്‌ കള്ളനോട്ടുകേസിലും മയക്കുമരുന്നുകേസിലും പ്രതിയായിട്ടുള്ള സുമേഷിന്‌ മരുന്ന്‌ലഭ്യമായത്‌ വന്‍ സ്വാധീനമുള്ള റാക്കറ്റുവഴിയാണെന്നുള്ള സംശയത്തെ തുടര്‍ന്ന്‌ ചോദ്യം ചെയ്‌തപ്പോള്‍ കണ്ണൂരിലെ ജീനിയസ്‌ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ശശിധരനാണ്‌ മരുന്ന്‌ വിതരണം ചെയ്‌തതെന്ന്‌ വ്യക്തമായി. ഇതിനെതുടര്‍ന്ന്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ സി ഐ പി പി സദാനന്ദനും സംഘവും ശശിധരന്റെ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ റെയ്‌ഡ്‌ ചെയ്‌തെങ്കിലും മരുന്ന്‌ കണ്ടെത്താനായില്ല. പിന്നീട്‌ ശശിധരന്റെ വീട്‌ സര്‍ച്ച്‌ ചെയ്‌തപ്പോഴാണ്‌ മരുന്നിന്റെ വന്‍ശേഖരം കണ്ടെത്താന്‍ കഴിഞ്ഞത്‌. സി ഐയോടൊപ്പം ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്‌ടര്‍ നാരായണനും പരിശോധനയില്‍ പങ്കെടുത്തു.

No comments:

About Me

My photo
കണ്ണൂര്‍, കേരള, India
hhgjhgh