അരിയില്‍

Saturday, September 27, 2008

ഉഠോബാബ



ഉഠോബാബകണ്ണൂര്‍ മക്കാനിയിലെത്തി

കണ്ണൂര്‍: ആന്ധ്ര ചിത്തൂര്‍ സ്വദേശി സമീര്‍ ഹുസൈന്‍ കഴിഞ്ഞ 35 വര്‍ഷത്തെ ശീലം തെറ്റിക്കാതെ കണ്ണൂര്‍ മക്കാനിയിലെത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മക്കാനിയില്‍ ഖബറടക്കിയ ഉമ്മാമയ്‌ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും നഗരത്തിലെ വിശ്വാസികളെ അത്താഴത്തിനുണര്‍ത്താനും കണ്ണൂരില്‍ അത്താഴത്തിന്‌ മുട്ടി ഉണര്‍ത്തുന്നതിനാല്‍ ഉഠോബാബയെന്നും തളിപ്പറമ്പ, പയ്യന്നൂര്‍ ഭാഗങ്ങളില്‍ ദയര എന്നും അറിയപ്പെടുന്ന ബാബമാര്‍ മദ്‌ഹ്‌ പാടി നീങ്ങുകയാണ്‌. ഉള്ളാളം സയ്യിദ്‌ മദനിയാ ഔലിയാ ഷാഹുലമീദ്‌...കണ്ണൂര്‍, തളിപ്പറമ്പ, തലശ്ശേരി ഭാഗങ്ങളിലാണ്‌ ആന്ധ്രയില്‍ നിന്ന്‌ നേരത്തെ ഉഠോ ബാബമാര്‍ എത്തിയത്‌. എന്നാല്‍ കണ്ണൂരില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ 25 പേര്‍ എത്തിയിരുന്നെങ്കില്‍ ഈ വര്‍ഷം എത്തിയത്‌ ഏഴു പേരാണ്‌. അറക്കല്‍ രാജവംശത്തിന്റെ കാലത്തു തന്നെ ഉഠോബാബമാര്‍ കണ്ണൂരിലെത്തിയിരുന്നു. വിശ്വാസികളെ അത്താഴത്തിനു വിളിച്ചുണര്‍ത്തുന്ന ഉഠോബാബമാര്‍ചില ദിവസങ്ങള്‍ കണ്ണൂര്‍ ചാലാട്‌ ഭാഗത്തുമാത്രമാണ്‌ അത്താഴമുട്ടാനെത്തിയത്‌.കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടെ എത്തിയ അബ്‌ദുല്‍ അസീസ്‌ ഈ വര്‍ഷം എത്തിയിട്ടില്ല. മൗലാനാ സാഹിബ്‌, താജ്‌, അബ്‌ദുല്‍ ഖാദര്‍ മക്കാനിക്കാര്‍ക്ക്‌ സുപരിചിതമായ പല പേരുകളും ഈ വര്‍ഷമെത്തിയില്ല. ഇതിനാലാണ്‌ കഴിഞ്ഞ കാലങ്ങളെ പോലെ അത്താഴം മുട്ടാനാവാത്തതെന്ന്‌ ഹുസൈന്‍ അബീര്‍ പറഞ്ഞു. ദഖ്‌നി മുസ്‌ലിം മക്കാനിയില്‍ ഒരുക്കിയ വഴിയോര സത്രത്തിലാണ്‌ ഉഠോബാബമാരുടെ താമസം. ഈദുല്‍ഫിത്വര്‍ കഴിഞ്ഞ്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിയ ബാബമാര്‍ മക്കാനിയിലെത്തി കബാലിയും, ബൈത്തും ചൊല്ലിയാണ്‌ പിരിയാറ്‌. പൂര്‍വ്വികര്‍ തുടങ്ങിവെച്ച ഈ ശീലം മാറ്റമില്ലാതെ ഇവരും തുടരുമെന്ന്‌. ഹുസൈന്‍ അമീര്‍ പറഞ്ഞു

No comments:

About Me

My photo
കണ്ണൂര്‍, കേരള, India
hhgjhgh