അരിയില്‍

Saturday, September 27, 2008

റെയിഞ്ചു കിട്ടാത്തത്‌ പുറത്തുള്ളവര്‍ക്ക്‌!


ജാമര്‍ ജയിലിനകത്ത്‌ റെയിഞ്ചു കിട്ടാത്തത്‌ പുറത്തുള്ളവര്‍ക്ക്‌!

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിനകത്ത്‌ മൊബൈല്‍ ഫോണ്‍ ജാമറുകള്‍ സ്ഥാപിച്ച തടവുകാര്‍ക്ക്‌ പ്രയോജനപ്രധമാകുന്നില്ലെങ്കിലും ജയിലിനു പുറത്ത്‌ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കള്‍ ദുരിതത്തിലായി. നാല്‍പത്‌ ലക്ഷത്തോളം രൂപ ചെലവഴിച്ചാണ്‌ ജയിലിനകത്ത്‌ ജാമറുകള്‍സ്ഥാപിച്ചത്‌. തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയുകയായിരുന്നു ലക്ഷ്യം. പക്ഷേ ജാമറുകളില്‍ ഉപ്പു നിറച്ചും മറ്റു സംവിധാനങ്ങളുപയോഗിച്ചും തടവുകാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗം തുടര്‍ന്നു. ജയിലിന്റെ പല ഭാഗങ്ങളിലും നല്ല റെയിഞ്ചുണ്ട്‌. എന്നാല്‍ ജയിലിന്റെ അതിര്‍ത്തി പഞ്ചായത്തുകളായ പുഴാതി, പള്ളിക്കുന്ന്‌, ചിറക്കല്‍ എന്നിവിടങ്ങളിലെ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കള്‍ റെയിഞ്ച്‌ കിട്ടാതെ വിഷമിക്കുകയാണ്‌. ഇവരുടെ ദൈനംദിന ജീവിതത്തിന്റെ താളം തന്നെ തെറ്റുകയാണ്‌. ബി.എസ്‌.എന്‍.എല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങി ഒരു കമ്പനിയുടെയും ഫോണിനും റെയിഞ്ചു കിട്ടുന്നില്ല. ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്ന്‌ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ അന്വേഷണം നടത്തിയപ്പോയാണ്‌ ജയിലിനകത്ത്‌ സ്ഥാപിച്ച ജാമറുകളാണ്‌ വില്ലനെന്ന്‌ ബോധ്യമായത്‌. ഗവര്‍മെന്റിന്‌ പ്രസിനു മുന്നില്‍ ഒരു സ്ഥപനമാരംഭിച്ച യുവാവ്‌ മൊബൈല്‍ ഫോണിന്‌ റെയിഞ്ച്‌ കിട്ടാതെ ബിസിനസ്‌ അവതാളത്തിലായപ്പോയാണ്‌ മൊബൈല്‍ കമ്പനിയെ പരാതിയുമായി സമീപിച്ചത്‌. ജാമറിനെ പ്രതിയോഗിക്കാനുള്ള സംവിധാനം തേടി നടക്കുകയാണ്‌ ഈ യുവാവ്‌. ജയിനികത്ത്‌ കിടക്കുന്ന കുറ്റവാളികള്‍ക്കും വിചാരണ തടവുകാര്‍ക്കും വേണ്ടി തങ്ങളെന്തിന്‌ ദുരിതമനുഭവിക്കുന്നുവെന്നാണ്‌ പൂഴാതി, ചിറക്കര, പള്ളിക്കുന്ന്‌ ഭാഗങ്ങളിലുള്ളവരുടെ ചോദ്യം.

No comments:

About Me

My photo
കണ്ണൂര്‍, കേരള, India
hhgjhgh