അരിയില്‍

Wednesday, September 24, 2008

കണ്ണൂര്‍ സിറ്റിയില്‍ രണ്ട്‌ പൈപ്പ്‌ ബോംബ്‌




കണ്ണൂര്‍ സിറ്റിയില്‍ രണ്ട്‌ പൈപ്പ്‌ ബോംബ്‌


കണ്ടെത്തികണ്ണൂര്‍: സിറ്റിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന്‌ രണ്ട്‌ പൈപ്പ്‌ ബോംബ്‌ കണ്ടെത്തി. സിറ്റി ദീനുല്‍ ഇസ്‌ലാം സഭക്ക്‌ സമീപം അഹമ്മദിയാ ജമാഅത്തിന്റെ കൈവശമുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ്‌ ഇന്നലെ രാവിലെ സിറ്റി പോലീസ്‌ ബോംബുകള്‍ കണ്ടെത്തിയത്‌. ചൊവ്വാഴ്‌ച രാത്രി സ്‌ഫോടന ശബ്‌ദം കേട്ട്‌ പരിഭ്രാന്തരായ സമീപവാസികള്‍ ഇന്നലെ കാലത്ത്‌ നടത്തിയ പരിശോധനയിലാണ്‌ ബോംബുകല്‍ കണ്ടെത്തിയത്‌. ഒന്നര ഇഞ്ച്‌ പി.വി.സി. പൈപ്പിനുള്ളിലാണ്‌ ബോംബ്‌. പതിനഞ്ച്‌ സെന്റീമീറ്റര്‍ നീളമുള്ള പൈപ്പിന്റെ ഇരു ഭാഗവും അടച്ചിട്ടുണ്ട്‌. ബോംബ്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വിവമറിയിച്ചതിനനുസരിച്ച്‌ സ്ഥലത്തെത്തിയ സിറ്റി പോലീസും ബോംബ്‌ സ്‌ക്വാഡും ചേര്‍ന്ന്‌ പരിശോധന നടത്തി ബോംബ്‌ നിര്‍വീര്യമാക്കി. സ്‌ഫോടക വസ്‌തു നിയമ പ്രകാരം കേസെടുത്ത്‌ അന്വേഷണം നടത്തുന്നു. എന്നാല്‍ ചൊവ്വാഴ്‌ച രാത്രി സ്‌ഫോടന ശബ്‌ദം കേട്ടുവെന്നത്‌ ശരിയല്ലെന്നും സ്‌ഫോടനത്തിന്റെ അവശിഷ്‌ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സിറ്റി പോലീസ്‌ പറഞ്ഞു.

ലോറികളിവിടെ പ്രതിസന്ധിയിലാണ്‌ ഇവിടെ

ലോറികളിവിടെ പ്രതിസന്ധിയിലാണ്‌ ഇവിടെ
: ഡീസല്‍ അനുബന്ധ സാധനങ്ങളുടെ വിലക്കയറ്റം കാരണം മലയോരത്ത്‌ ലോറിയുടമകള്‍ പ്രതിസന്ധിയില്‍. സിമന്റ്‌, കല്ല്‌, പൂഴി ഒപ്പം കൂലിയും ഇരച്ചുകയറിയതോടെ ഭൂരിഭാഗം വരുന്ന സാധാരണക്കാരുടെ കെട്ടിട നിര്‍മ്മാണം നിലച്ചത്‌ മലയോരത്തെ നൂറുകണക്കിന്‌ ലോറികളെ ശരിക്കും ബാധിച്ചു. അടുത്ത കാലത്തായി പെട്രോള്‍, ഡീസല്‍, വാഹന സാമഗ്രികളുടെ വിലക്കയറ്റവും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്‌. പലവിതമുള്ള ലൈസന്‍സ്‌ ഫീസുകളും ഒപ്പം റോഡുകളുടെ തകര്‍ച്ചയും ലോറിയുടമകളെ തെല്ലൊന്നുമല്ല വിഷമത്തിലാക്കിയിട്ടുള്ളത്‌. ലോറികള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലമില്ലാതെ ഇന്നും ഇരിട്ടി പഴയ ബസ്‌സ്റ്റാന്റിന്റെ പരിസരത്താണ്‌ പാര്‍ക്ക്‌ ചെയ്യുന്നത്‌. ലോറി സ്റ്റാന്റിന്‌ വേണ്ടി ലക്ഷങ്ങള്‍ മുടക്കി സ്ഥലം വാങ്ങി സ്റ്റാന്റ്‌ പണി ആരംഭിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ ഇന്നും അനാഥമായി കിടക്കുന്നു. ഇവിടെ ഇപ്പോള്‍ നാടോടി കൂട്ടങ്ങള്‍ താമസത്തിന്‌ വേണ്ടി പിടിച്ചടക്കിയിരിക്കുകയാണ്‌.ഈ നില തുടര്‍ന്നാല്‍ വരുംകാലങ്ങളില്‍ മിനിലോറികള്‍ വിറ്റ്‌ ഇവര്‍ പുതിയ മേച്ചില്‍പുറം തേടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്‌.

Tuesday, September 23, 2008

സ്രാവ്‌ പിടിയിലായി.

സ്രാവ്‌ വലക്കാരുടെ പിടിയിലായി.
സ്വന്തം ലേഖകന്‍തലശ്ശേരി: രണ്ടര ടണ്‍ തൂക്കം വരുന്ന പുള്ള്യന്‍ സ്രാവ്‌ വലക്കാരുടെ പിടിയിലായി. ചാലില്‍ ഗുരുക്കള്‍ വീട്ടില്‍ ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള `തൊഴിലാളി' തോണിയില്‍ തലശ്ശേരി കടലില്‍ മല്‍സ്യബന്ധനത്തിന്‌ പോയ മൂന്നുപേരാണ്‌ ഒഴുക്കുവലയില്‍ സ്രാവിനെ പിടികൂടിയത്‌. തലശ്ശേരി കടലില്‍ ഇതാദ്യമായാണ്‌ ഇത്രയും തൂക്കമുള്ള സ്രാവിനെ പിടികൂടുന്നത്‌. വിവരമറിഞ്ഞ്‌ സ്രാവിനെ കാണാന്‍ കടപ്പുറത്ത്‌ ആളുകള്‍ തടിച്ചുകൂടി.മല്‍സ്യബന്ധന തൊഴിലാളികളായ പി.പി. അലി, മണി മമ്മദ്‌, കോഴിക്കോട്‌ മമ്മദ്‌ എന്നിവരാണ്‌ സാഹസികമായി പുള്ള്യന്‍ സ്രാവിനെ വലയിലാക്കിയത്‌. ഇന്നലെ പുലര്‍ച്ചെ അഞ്ച്‌ മണിയോടെയാണ്‌ സ്രാവിനെ കരക്കെത്തിച്ചത്‌. തലശ്ശേരിയിലെ മൊത്ത ഉണക്ക മല്‍സ്യ വ്യാപാരി സി.എം. അലി ഹാജി സ്രാവിനെ കച്ചവടമാക്കി. കൂറ്റന്‍ സ്രാവുകള്‍ വലയിലകപ്പെടാറുണ്ടെങ്കിലും ചിലത്‌ തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയാണ്‌ പതിവ്‌

ഇവര്‍ നോമ്പുകാരാണ്‌ കെട്ടാ

ഇവര്‍ നോമ്പുകാരാണ്‌ കെട്ടാ
കണ്ണൂര്‍: സമയം: 6.26. മഗ്‌രിബ്‌ ബാങ്ക്‌ വിളിക്ക്‌ കാതോര്‍ത്തിരിക്കുന്ന നിരവധി മുസ്‌ലിം സഹോദരങ്ങളെപോലെ ബീനയും പ്രിയയും ശശികലയും നീതുവും ഷിജയും കാത്തിരിപ്പിലാണ്‌. പുലര്‍ച്ചെ നാലിന്‌ പള്ളിമിനാരങ്ങളില്‍ നിന്ന്‌ അത്താഴത്തിന്‌ ഓര്‍മ്മപ്പെടുത്തുമ്പോഴും ഇവരും നിങ്ങളെപ്പോലെ അത്താഴത്തിനെഴുന്നേല്‍ക്കും.തളിപ്പറമ്പ്‌ രാജധാനി സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരായ ഇവര്‍ക്കും നോമ്പ്‌ ഒരനുഷ്‌ഠാനമാണ്‌. സഹപ്രവര്‍ത്തകരായ മുസ്‌ലിംങ്ങള്‍ നോമ്പ്‌ എടുക്കുന്നതുകണ്ട്‌ ആവേശത്തില്‍ ഇവരും നോമ്പ്‌ എടുക്കാന്‍ തുടങ്ങിയത്‌്‌. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇതൊരു ആചാരം പോലെ ഇവരിത്‌ കൊണ്ടാടുന്നു.സഹപ്രവര്‍ത്തകര്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കി വ്രതമനുഷ്‌ഠിക്കുമ്പോള്‍ എങ്ങനെ ഭക്ഷണം കഴിക്കുമെന്ന തോന്നലുകളാണിവരെ വ്രതമെടുക്കാന്‍ പ്രേരിപ്പിച്ചത്‌. ഓണ നാളുകളായതിനാല്‍ ആദ്യം ചില നോമ്പുകള്‍ ഒഴിവാക്കിയിരുന്നെങ്കിലും പിന്നീടുള്ള എല്ലാ നോമ്പുകളും ഇവര്‍ എടുത്തിട്ടുണ്ട്‌. സഹപ്രവര്‍ത്തകരുടെ പ്രോല്‍സാഹനവും കടയുടമ അബ്‌ദുല്‍ ഖാദറിന്റെ പിന്തുണയും കൂടെയായപ്പോള്‍ ഇവര്‍ക്കും നോമ്പ്‌ സാഫല്യമായി.അതിരാവിലെ മുതല്‍ മുസ്‌ലിം പള്ളിയില്‍ നിന്ന്‌ അത്താഴത്തിനുള്ള വിളി കേള്‍ക്കുമ്പോള്‍ ഇവര്‍ ഉണര്‍ന്ന്‌ ഭക്ഷണം കഴിക്കും. ബാങ്ക്‌ വിളി കേള്‍ക്കാത്ത പ്രദേശത്തെ ബീന അലാറം വെച്ചാണ്‌ ഉണരാറ്‌.വൈകീട്ട്‌ സഹപ്രവര്‍ത്തകരോടൊപ്പം ഇവര്‍ക്കായി നോമ്പുതുറയും ഒരുക്കിയിട്ടുണ്ടെന്ന്‌ ഉടമ ചെങ്ങളായിലെ അബ്‌ദുല്‍ ഖാദര്‍ പറഞ്ഞു.ആദ്യം നോമ്പെടുക്കാന്‍ ബീനക്കാണ്‌ തോന്നിയത്‌. ആദ്യദിനം നോമ്പെടുത്തുവന്ന ഇവര്‍ സഹപ്രവര്‍ത്തകര്‍ക്ക്‌ ആവശം പടര്‍ന്നു നല്‍കിയതോടെ മറ്റുള്ളവരും നോമ്പെടുക്കുകയായിരുന്നു. വരും വര്‍ഷങ്ങളിലും തങ്ങള്‍ നോമ്പെടുക്കുമെന്നും വിശപ്പിന്റെ വേദന മനസ്സിലാക്കാനും പാവപ്പെട്ടവന്റെ ദുരിതങ്ങള്‍ അറിയാനും ഇതൊരു നിയോഗമാണെന്നും ഇവര്‍ പറഞ്ഞു. ഇവരുടെ കൂടെ സഹപ്രവര്‍ത്തകനായ ഹിന്ദു സുഹൃത്ത്‌ അനിലും നോമ്പെടുക്കുന്നുണ്ട്‌.

Wednesday, June 25, 2008

അയ്യപ്പന്‍ എന്ന ഇതിഹാസം


അയ്യപ്പന്‍ എന്ന ഇതിഹാസം
അയ്യപ്പന്‍ കവി
കടലിനോടു പുഴയ്യോടും കവിത ചെല്ലി നടുച്ചുട്ടുന്ന
പ്രിയ്യപെട്ട അയ്യപ്പന്‍
തീ ജീവിതതിന്തൈ നേര്കഴിച്ച്കള്‍

About Me

My photo
കണ്ണൂര്‍, കേരള, India
hhgjhgh